Pages

Friday, October 9, 2015

ശീർഷകമില്ലാതെ



ആൾകൂട്ടത്തിൽ
അരൂപിയാകുമ്പോഴും
ഞാനും   ആരെയും കാണുന്നില്ലല്ലോ
എന്ന് വേവലാതിപ്പെടുന്നു

മറ്റെവിടെയോ   മറ്റൊരു
ജീവിതമുണ്ടെന്ന സ്വപ്നം
മരിക്കുന്നനിമിഷത്തിലും
ഒരുപക്ഷെ അതങ്ങനെയാവാം

എകാകിയാകുവാനും
പരിശീലനങ്ങൾ ആവശ്യമുണ്ട്
 ശബ്ദമില്ലാതെചവയ്ക്കാൻ
പഠിക്കുന്നത് പോലെ
ബ്ലെയ്ഡിന്റെ    വായ്ത്തലയിൽ
ഇഴയുന്ന ഒച്ചിന്റെ ധ്യാനം

കാറ്റിൽ ചിന്നിച്ചിതറിയ മേഘം
ഓരോ തുള്ളിയിലും
ഒരു  കടൽ ഉള്ളിൽ  പേറുന്നു

ഒരുനാൾ അത് പെയ്തൊഴിയും
ഒരിലത്തുമ്പിൽ ഒരു മാത്ര തൂങ്ങി നിൽക്കും
ഒരു മാത്ര  ഭൂമി അതിൽ മുഖം നോക്കും
പിന്നെ പിടഞ്ഞ് മണ്ണിൽ
വീണ് പൊട്ടിച്ചിതറും







No comments:

Post a Comment